കവിത:ഊ രുവിലക്ക്
.................
ഊ രുവിലക്ക്
——————
ഇനിയും
നേരം വെളുത്തിട്ടില്ലെന്നു
വിളിച്ചോതുന്ന
താലിബാന്‍ ഗ്രാമങ്ങളുണ്ട്
മലയാളത്തില്‍
വേദങ്ങളില്‍നിന്ന്
വെളിച്ചം കണ്ടെത്തുമ്പോള്‍
ഇവിടെ ചിലർ
വേദത്തില്‍ പരതുന്നത്
ഇരുട്ടറകളാണ്
ഹൈദ്രാലിക്കും
വട്ടിപ്പണക്കാരന്‍ വീരാനും
ഊ രൊരു വിലങ്ങല്ല
ദാനം ചെയ്യുന്ന "മായീനും"
പിഴച്ചുപെറ്റ നബീസക്കും
ഊ രുവിലക്കില്ല—
അബ്‌ദുള്ളകുട്ടിക്കും
ആയിശക്കുട്ടിക്കും
ഊ ര് വിലക്കാണ്
വിഡ്ഡികളാണെന്നു
സ്വയം വിളിച്ചോതുമ്പോള്‍
മതം പുരോഹിതരുടെ
കൈകളിലമരും,
പിന്നെയവർക്ക് കിത്താബുകള്‍
കളിപ്പാട്ടങ്ങളായ്‌മാറും
പള്ളിപ്രസിഡന്റായിട്ടും
ആകാശം ഇടിഞ്ഞുവീണതില്ല
ഇബിലീസിനൊപ്പം
പടിയിറങ്ങുന്ന സെക്രട്ടറിക്ക്
മതം ആത്മാവിലല്ല,
ആമാശയത്തിലാണ്
പ്രപഞ്ചോല്‍പത്തിയുടെ
ഇഴകളിലൂടെ
കണ്ണോടിക്കുമ്പോള്‍
പുരോഹിതർ വിളിച്ചോതുന്നു
കലഹിക്കുന്നതും
കണ്ണടച്ചിരിക്കുന്നതും പുണ്യമാണെന്ന്.
മതത്തെ അവതരിപ്പിക്കൂന്നത്
പുരോഹിതർക്കിന്നും
ദഹിക്കുന്നില്ലെന്നതാണ് സത്യം.
സുലൈമാന്‍ പെരുമുക്ക്