2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

കവിത : മാനവീയത ?....

കവിത
...............

          മാനവീയത ?....
       ——————
ഇന്ന്‌ പൂക്കുന്ന
പൂക്കളൊക്കെ
ഇന്ദ്രജാലംകൊണ്ട്‌
വാരിജങ്ങളാക്കി
തെളിയുന്ന
നിറങ്ങള്‍
കുങ്കൂമവർണമായി
നിയമപുസ്‌തകത്തിന്റെ
നിറം നോക്കിനില്‍ക്കെ
മാറുന്നകാഴ്‌ചയാണ്‌
കഴുമരം
ലജ്ജയില്ലാതെ
ചൊല്ലുന്നു
എനിക്കിനി തലപ്പാവുള്ള
തലകള്‍മതീയെന്ന്‌
കൊലക്കയർ
തിരയുന്നതും
താടിയുള്ളവന്റെ
കഴുത്താണ്‌
ഈ ഇഷ്ടമാണിന്ന്‌
പൊതുബോധത്തിനിഷ്ടം
കഷ്ടം ഇവിടെ
നഷ്ടമാകുന്നതോ
മാനവീയതമാത്രം
കണ്ണാടിയില്‍
നോക്കാത്തവന്‍
സ്വന്തം മുഖത്തെ
ഭീകരത അറിയുന്നില്ല.
.........................................
സുലൈമാന്‍ പെരുമുക്ക്‌