2016, ജനുവരി 16, ശനിയാഴ്‌ച

കവിത: പാഴ്ജന്മങ്ങൾ


കവിത
~~~~~
     പാഴ്ജന്മങ്ങൾ‌
    ———————
അസൂയക്കും
കഷണ്ടിക്കും
മരുന്നില്ലെന്നു പറഞ്ഞത്‌
പഴമക്കാരാണ്‌

ഇന്നു
കഷണ്ടിക്ക്‌
മരുന്നുണ്ടെന്നുപറഞ്ഞു
പറ്റിക്കുന്നത്‌
പുതുമക്കാരാണ്‌

നാണയങ്ങളെ
കൊഞ്ഞനം കാട്ടുന്ന
കള്ളനാണയങ്ങള്‍
പെരുകുന്നു മണ്ണില്‍

അന്യൻ്റെ
ആത്മാവില്‍
നഗ്നചിത്രം വരക്കുന്നത്‌
മാലാഖയുടെ
വേഷമണിഞ്ഞവനാണ്‌

അസൂയാലുക്കളേക്കാള്‍
നമ്മള്‍ വിശ്വസിക്കേണ്ടത്‌
അവർ വളർത്തുന്ന
നായക്കളെയാണ്‌

അസൂയാലുക്കള്‍
ഒന്നും ചെയ്യുന്നില്ല
വല്ലതും ചെയ്യുന്നവരെ
അവർ കല്ലെറിഞ്ഞു രസിക്കുന്നു

നന്മ അത്‌
ആരു ചെയ്‌താലും
ദൈവത്തനു ഇഷ്ടമാണെന്നത്‌
എല്ലാവർക്കും അറിയാം
പക്ഷേ അസൂയക്കാരന്‍
അറിയുന്നില്ല, കാരണം
അവന്റെ ഹൃദയവാതില്‍
അടഞ്ഞിരിക്കുന്നു.
———————————
  സുലൈമാന്‍ പെരുമുക്ക്‌

കവിത: അഹങ്കാരം

കവിത
................
                       അഹങ്കാരം
                 ...................................

വികാര ജീവികൾക്ക്
എന്തും പറയാം
വിവേകം നടിക്കുന്നവർക്ക്
അതു വാർത്തയല്ല

അവരെ റോസാപൂവിനു
കാവലിരിക്കുന്ന
മുള്ളുകളോടുപമിക്കുന്നു

മത്തായിയുടെ
നല്ലവനായ
പുത്രൻ പറഞ്ഞു
നേതാവിനെ തൊട്ടാൽ
നാട് നിന്നു കത്തുമെന്ന്

ചരിത്രകാരന്മാർ
പറയുന്നു
അവനതു പറയാം
നാട് അവൻറെ ......സ്ത്രീധനം
കിട്ടിയതാണ്

സഹപാഠികൾ
പറയുന്നു
ഇതു വെറും ഒരു
ഭ്രാന്തൻറെ ജല്പനമെന്ന്

ഈ ഭ്രാന്താൻ
നാറാണത്തു ഭ്രാന്തനിൽ നിന്ന്
ഒന്നും പഠിക്കുന്നില്ലല്ലോ

വില്ലന്മാരാണിന്നു
നായകന്മാരെക്കാൾ
തിളങ്ങുന്നത്
ജനം അനുകരിക്കുന്നതും
ഇന്ന് അവരെയല്ലേ ?

കൂടപ്പിറപ്പിനെ
കുത്തിക്കൊന്ന
അഹങ്കാരിയോട്
കുമ്പസാരകൂട്ടിൽ വെച്ച്
അച്ഛൻ ചോദിച്ചു -

പൈതലേ പാപമല്ലേ
നീ ചെയ്തത് ?
അപ്പോൾ അവൻ
അച്ചനേയും കൊന്നു
 ...................................  
          സുലൈമാന്‍ പെരുമുക്ക്

കവീത: വിഷമയം

കവിത
———
   വിഷമയം
  ~~~~~~~~
വിശപ്പാറ്റുവതിലൊക്കയും
മായംകലർന്നുപോയ്‌
ശ്വസിപ്പതും
വിഷംകലർന്ന വായൂ

ദാഹതീർത്ഥം
തീർത്തും മലിനമല്ലോ
പേക്കിനാക്കള്‍
കണ്ടു തളർന്നുനമ്മള്‍

നമ്മളിന്നു
വിഷംതിന്നു
വിഷംകുടിച്ചു
വിഷംമാത്രം ശ്വസിച്ചു

ഇന്നു പൂക്കുന്നതും
കായ്‌ക്കുന്നതും
കാഴ്‌ചവെയ്‌ക്കുന്നതും
വിഷമയമാണ്‌

ഹൃത്തടം ശുദ്ധ
സ്‌നേഹക്കടലായിരുന്നു പണ്ട്‌
ഒറ്റത്തുള്ളി
വിഷംകൊണ്ട്‌
വറ്റിവരണ്ടു—
കത്തിക്കരിഞ്ഞുപോയിന്ന്‌

പാഴ്‌ച്ചെടികള്‍
പരന്നുയർന്നു
അമ്മയാരെന്നറിയില്ല
അച്ഛനാരെന്നറിയില്ല
രക്തബന്ധങ്ങളില്ല
അയല്‍പക്കമില്ല...

ഹൃദയത്തിനു ചുറ്റും
വന്‍മതില്‍ തീർത്തു
അതില്‍ ചെറു
സുഷിരങ്ങളിട്ടു
കണ്ണില്‍ കണ്ടവരെ
നിത്യ ശത്രുവായ്‌കണ്ടു

സ്വാർത്ഥരായ്‌
തീർത്തും
സ്വാർത്ഥരായ്‌
നേർത്ത നിലാവുദിക്കാത്ത കൃതഘ്‌നരായ്‌

ഇനിയിവിടെ പൂക്കള്‍
വിരിയുന്നതെന്ന്‌.....?
ഇനിയിവിടെ താരങ്ങള്‍
തെളിയുവതെന്ന്‌....?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2016, ജനുവരി 11, തിങ്കളാഴ്‌ച

കവിത: ഒരുതുണ്ട് ഭൂമി

കവിത
———
     ഒരുതുണ്ട്‌ഭൂമി
   ~~~~~~~~~~~~

വേണം നമുക്ക്‌
ഒരുതുണ്ട്‌ ഭൂമി
വേണ്ടുവോളം
ഇവിടെ ഭൂമിയുണ്ട്‌

മണ്ണിന്റെ
മക്കളായ്‌ നമ്മള്‍ പിറന്നു
മണ്ണില്ലാത്തോരായ്‌
നമ്മളലഞ്ഞു

വായുവും
വെള്ളവും
വാസസ്ഥലങ്ങളും
സ്വന്തമാക്കീടണം
എല്ലാവരും

കുമ്പിട്ടു നില്‍ക്കാതെ
കൈകൂപ്പി നില്‍ക്കാതെ
പങ്കിട്ടെടുക്കണം
എല്ലാവരും

ഔദാര്യമല്ലയിത്‌
അവകാശമാണിത്‌
സ്വപ്‌നങ്ങള്‍ പൂവണിയാന്‍
ഉണർന്നിടേണം

അധികാരി
വർഗമേ കണ്‍തുറക്കൂ
അഹങ്കാര ലോകമേ
മാറിനില്‍ക്കൂ

ഇനിയും സഹിക്കാന്‍
കഴിയില്ലൊരിക്കലു
ഇനി ഞങ്ങള്‍
അടിമകള്‍ അല്ലെന്നറിയു

വേണം നമുക്ക്‌
ഒരുതുണ്ട്‌ ഭൂമി
വേണ്ടുവേളം ഇവിടെ
ഭൂമിയുണ്ട്‌.
———————————
   സുലൈമാന്‍ പെരുമുക്ക്‌