2017, സെപ്റ്റംബർ 19, ചൊവ്വാഴ്ച

പിശാചിൻ്റെ പാട്ട്


പിശാചിൻ്റെ പാട്ട്
~ ~ ~ ~ ~ ~ ~ ~
കൂരിരുട്ടാണെനിക്കിഷ്ടം
എന്നും കൂരിരുട്ടാണ്
എനിക്ക് ഇഷ്ടം.

നേരറിയാത്തൊരു
ജനതയ്ക്കു മുന്നിൽ
ഇരുട്ട് വിളമ്പുന്നതാണ് ഇഷം.

നഷ്ടം വിതയ്ക്കലും
കഷ്ടം വരുത്തലും
കലഹങ്ങൾ കൂട്ടലും
ഇഷ്ടമാണ് - മണ്ണിൽ ചോര ചിന്തുന്നതാണേറെ ഇഷ്ടം.

തെരുവിൽ അലയുവാൻ
ഇല്ല ഞാന് - എന്നും
മാളിക മന്നൻ്റെ കൂടെയാണ്,
പാമരന്മാരെ എനിക്കു വേണ്ട
ഏറെ പണ്ഡിതന്മാരുണ്ട്
എൻ്റെ കൂടെ!

വിവേകത്തെ എന്നും
വെറുക്കുന്ന ഞാന്
വികാരങ്ങളെ തൊട്ടുണർത്തിടുന്നൂ.

സൗഹൃദം ഒട്ടും
എനിക്കിഷ്ടമല്ല,
സ്നേഹ സംഗീതം വികൃതമാക്കും.

എനിക്കറിയാം
സത്യം ഞാനറിയും
എന്നും മണ്ണിൽ
ജീവിക്കില്ല ഞാനെന്നതും.

എങ്കിലുംമെങ്കിലും
എന്നും എന്നിക്കിഷ്ടം
കൂരിരുട്ടാണ്, അതാണ് ഇഷ്ടം-
കൂരിരുട്ടാണ്, അതാണ് ഇഷ്ടം.
-----------------------------------
സുലൈമാൻ പെരുമുക്ക്

ബലിപെരുന്നാൾ


ബലിപെരുന്നാൾ
-------------------------------
ഒരു തുള്ളി കണ്ണൂനീർ
ബലി നൽകാനില്ലെങ്കിൽ
നമ്മളിന്നൊന്നും കേട്ടിട്ടില്ലാ
ഒരു പൂവും നെഞ്ചിൽ
വിടരുവതില്ലെങ്കിൽ
നമ്മളിന്നൊന്നുo അറിഞ്ഞതില്ലാ
മാററത്തിൻ കാററ്
വീശുന്നതില്ലെങ്കിൽ
ഇബ്റാഹീഠ നമ്മളിൽ
വന്നിട്ടില്ലാ
മറുവാക്ക് കേൾകാൻ
മനസ്സുണരില്ലെങ്കിൽ
മാനവത പാടുവത് വെറുതെയാണ്.
സ്നേഹവും സഹനവും
കൈമാറുമ്പോൾ
നമ്മിൽ വസന്തം
പൂത്തു നിൽക്കും!
ഞാന്നെ ഭാവത്തെ
ബലിയറുത്താൽ
പെരുന്നാളുകളൊക്കെയും
തിരുന്നാളാകും.
പ്രാർത്ഥനകൾകുത്തരം
കൈവരുവാൻ പ്രവർത്തനം
സാക്ഷിയായി മുന്നിൽ വേണം.
<><><><><><><>><>
സുലൈമാൻ പെരുമുക്ക്

ആഘോഷപ്പെരുമ


ആഘോഷപ്പെരുമ
___________________
ഓണവും പെരുന്നാളും
ഒന്നായ് വന്നൂ
ഒരുമിച്ചിരിക്കുവാൻ ഓതീടുന്നു.
ഒരുമയുടെ പെരുമകൾ
പാടീടുവാൻ
ഓണത്തിനും പെരുന്നാളിനും
നാവായിരം!
പെരുന്നാള് പലവട്ടം
പാടി വന്നു
പിറ പോലെ ചിരിതൂകി
നിൽക്കുവാനായ്
പൊന്നോണവും
പ്രിയമോടെ പാടിയെന്നും
പൂപോലെ ചിരിതൂകി നിൽക്കുവാനായ്.
കലഹപ്രിയർ
നമ്മിൽ വിതച്ച വിത്ത്
കൈയ്യും കണക്കുമില്ലാതുയർന്നു.
കൊയ്യുന്നവർ
പൊട്ടിച്ചിരിച്ചു കൊണ്ട്
കണ്ണീരും ചോരയും
ഒഴുകിടുന്നു.
സ്വാർത്ഥന്മാർ
ആർത്തിപോൽ ചീററിവിഷം
രാക്ഷസർ സ്വപ്നംപോൽ വാണിടുന്നു.
ചിന്തിച്ച് ഉണരണം
സ്നേഹത്തോടെ
ചിറകു വിടർത്തണം
സഹനത്തോടെ
വിശ്വാസികൾ
വർണങ്ങൾ ചാലിക്കുവാൻ
വിശുദ്ധിയിൽ ഓതുന്നു
ആഘോഷങ്ങൾ!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്