2012, നവംബർ 15, വ്യാഴാഴ്‌ച

കവിത :പൂമരങ്ങളായിടു




എല്ലാം അച്ചടിക്കുക
 
പുതിയ ജാലകത്തിൽ
 



കവിത
................
                      പൂമരങ്ങളായിടു   
                ................................................

കണ്ണുനീരും ചോരയും മണ്ണില്‍ നിത്യം വീഴ്ത്തുവാന്‍
കൊതിച്ചു നാടു ചുറ്റിടുന്ന മാനുഷര്‍ അറിയുമോ
സങ്കടങ്ങള്‍ കൊണ്ട് തേങ്ങിടുന്നു അച്ഛനമ്മമാര്‍
സഹിച്ചിടുന്നതെങ്ങനെ  പെങ്ങളും പ്രിയ തോഴിയും

മൂകരായി നില്‍ക്കയാണ്‌ പിഞ്ചു മക്കള്‍ മുന്നില്‍
മധുരമായി പുഞ്ചിരിക്കുവാന്‍ കഴിയുന്നുവോ
ബന്ധു മിത്രമൊക്കെയും സാക്ഷിയായ് നിക്കവേ
ബന്ധനസ്ഥരായിടം അംഗഭംഗം വന്നിടാം

വാളുകൊണ്ടരിഞ്ഞു വീഴ്ത്തിടുന്ന നിന്‍റെ ശത്രുവേ
ഓര്ത്തു എത്ര പേര്‍ കരഞ്ഞിടുന്നതെന്നരിയുക
കൊല്ലുവാന്‍ പതുങ്ങി പോയിടുന്ന ക്ഷുദ്ര വേളയില്‍
കഠാര കൊണ്ട് ഒരാള് വന്നു നിന്നെ വകവരുത്തിടാം

അക്രമങ്ങള്‍ ചെയ്തിടാന്‍ ആജത്ത ചെയ്തിടുന്നവര്‍
ആരുതന്നെ യാകിലും മര്‍ത്യ ശത്രു വാണവര്‍
പകരം നല്‍കും കാഞ്ചനം അഗ്നിയാണ് സോദരെ
ആയിരങ്ങള്‍ നെഞ്ചു നീറി ശപിക്കയാണ്   നിങ്ങളെ

രാജ്യ സ്നേഹം പാടുവോര്‍ രാക്ഷസരായ് മാറിയ
കാഴ്ച കണ്ടു ഞെട്ടിയ തലമുറ നില്‍ക്കുന്നിത
സ്വാര്‍ത്ഥ ലാഭ മോഹികള്‍ തീര്‍ത്തിടും ഗര്‍ത്തങ്ങളില്‍
പതിചിടുന്നതാ സദാ നിഷ്ക്കളങ്കരായവര്‍

ചോര ചിന്തുവാന്‍ ഇനി ഞാന്‍ ഉയര്‍ത്തുകില്ല വാള്‍
എന്നുറക്കെ ചൊല്ലുവാന്‍ മത്സരിച്ചു നീങ്ങുക
ഞാനെറിഞ്ഞ തീക്കനല്‍ കൊണ്ടൊരാളുംഉരുകുവാന്‍
ഇടവരില്ലൊരിക്കലും  എന്നുറക്കെ ചൊല്ലുക

വാളെടുത്തൊരാൾക്കുമേ  ശാന്തമായുറങ്ങുവാൻ
കഴിയുകില്ല എന്നത് സത്യമെന്നറിഞ്ഞുവോ
വികാരമല്ല വേണ്ടത് വിവേകമാണ് ‌നല്ലത്
വിശുദ്ധ മാനസ്സങ്ങളിൽ  പൂനിലാവുതിച്ചിടും

ആയുധങ്ങള്‍ കൊണ്ട് ശാന്തി കൈവരില്ലൊരിക്കലും
സ്നേഹം പങ്കു വച്ചിടൂ ആത്മ മിത്രമായിടും
സ്നേഹ വര്‍ണ്ണ ജാലകം തുറന്നു വച്ചിടുന്നവര്‍
പൂമരങ്ങളായിടും തണല്‍ വിരിച്ചു നിന്നിടും

                      സുലൈമാന്‍ പെരുമുക്ക് 
                     00971553538596
                     

2012, നവംബർ 13, ചൊവ്വാഴ്ച

കവിത : ഖുര്‍ആന്‍ സുകൃതി കളുടെ വഴികാട്ടി



കവിത
.................
                      ഖുര്‍ആന്‍ സുകൃതി കളുടെ  വഴികാട്ടി
               .................................................................................
പാരില്‍ പ്രകാശമായ് നേരിന്റെ ദീപമായ്
സര്‍വ്വാധി നാഥനില്ന്നവതീര്‍ണ മായിത്
സന്തോഷ വാര്‍ത്തയും സാരോപദേശവും
ഏറെ തികഞ്ഞൊരു വേദ ഗ്രന്ഥം മിത്
പൂര്‍വ വേദങ്ങളും പുണ്യ പ്രവാചകരും
സത്യമെന്നോതുന്നു ഈ മഹത് ഗ്രന്ഥം
സര്‍വം ഗ്രഹിക്കയും നന്മ കൈകൊള്കയും
ചെയ്യുവോരത്രേ ബുദ്ധി പ്രഭാവകര്‍
നന്മയില്‍ വര്‍ത്തിക്കും മര്‍ത്ത്യര്‍ക്കു വഴികാട്ടി
നന്മയില്ലാത്തോര്‍ക്ക് താക്കീതുമായ് എത്തി
ഇന്നലയും ഇന്നും നാളെയും അറിയുന്ന
നാഥന്റെ അറിവിന്റെ ഭാഗാമീഗ്രന്ഥം
കാലങ്ങള്‍ ഏറെ കടന്നു വന്നു ഇതു
കെല്‍പ്പുറ്റ ജനതയെ വാര്‍ത്തെടുത്തൂ
കാലാന്തരങ്ങളില്‍ വെട്ടം ചൊരിഞ്ഞിടും
കാലങ്ങള്‍ക്കൊക്കെ അതീതമായ് തീര്‍ന്നിടും
കേള്‍ക്കാന്‍ കൗതുകം സത്യോപദേശങ്ങള്‍
കാതോര്ത്തു കേള്‍ക്കുകില്‍ വാരിപ്പുണര്ന്നിടും  
ഏകനാം ദൈവത്തിന്‍ സൃഷ്ടികള്‍ സര്‍വ്വരും 
ഏക മാതാപിത മക്കളെന്നോതുന്നു
വര്‍ണ്ണവും വര്‍ഗ്ഗവും കുല ജാതി മഹിമയും
ഒന്നുമേ ദൈവത്തിന്‍ മുന്നിലെത്തുന്നില്ലാ
നന്മയില്‍ മുന്നേറും ജനമേതുമാകട്ടെ
ദൈവ സ്നേഹത്താല്‍ വളര്‍ത്തീടുമേ സത്യം
അറിവിന്റെ സാഗരം ആത്മാവില്‍ കുളിരേകും
അറിയുകില്‍ അത്ഭുതം കൂറിടും ആരുമേ
സ്നേഹസ്വരൂപനാം   ദൈവം മനുഷ്യന്
സ്വര്‍ഗ്ഗീയ പാത നിവര്‍ത്തീ ഇതുവഴി     
             സുലൈമാന്‍ പെരുമുക്ക്
                     00971553538596
             sulaimanperumukku@gmail.com     

2012, നവംബർ 11, ഞായറാഴ്‌ച

മണ്ണിലേക്ക് മടങ്ങുമ്പോള്‍


കവിത
................
                        മണ്ണിലേക്ക് മടങ്ങുമ്പോള്‍
                  ..............................................................
മണ്ണ് മുളപ്പിച്ച
ഏതോ ഒരു വിത്തിന്‍റെ
സത്തോടു കൂടി
 ഞാന്‍ജന്മമെടുത്തു

ഇന്നു ഞാന്‍
ആ മണ്ണിന്റെ മാറില്‍
അഹങ്കാരത്തോടെയല്ലേ
നടക്കുന്നത്?

ഒരു നാള്‍ പ്രാണനറ്റു
ഈ മണ്ണില്‍
ഞാന്‍ വീഴും

അന്ന് എന്നോട്
എങ്ങനെ യായിരിക്കും
ഈ മണ്ണ് പ്രതികരിക്കുക ?....

സുലൈമാന്‍ പെരുമുക്ക്
   00971553538596
sulaimanperumukku @gmail .com
http://sulaimanperumukku.blogspot.com/