2014, നവംബർ 29, ശനിയാഴ്‌ച

കവിത:അളവുകോല്‍

കവിത
~~~~~
         അളവുകോല്‍
       ———————
മോനേ
നിനക്കിപ്പോള്‍ എന്നെ
മനസ്സിലാവുനില്ല അല്ലെ?
എന്റെ നമസ്‌ക്കാര—
ത്തഴമ്പിലേക്ക്‌
നോക്കിയാണ്‌ നീ
എന്റെ രാജ്യസേനഹം
അളക്കുന്നത്‌
തളർന്നു കിടക്കുന്ന
നിന്റെ അച്ഛന്റെ
ഡയിക്കുറിപ്പുകള്‍ പറയും
ഒന്നരക്കാലില്‍ നടക്കുന്ന
ഈ മൂസാക്കയുടെ
രാജ്യ സേനഹം
കൂരിരുട്ടിന്റെ
കൂടാരത്തിലെത്തിയപ്പോള്‍
നീ ഉള്ളുതുറന്നു പറഞ്ഞത്‌
എല്ലാവരും കേട്ടു
ഭാഗ്യം
നിന്റെ അച്ഛന്റെ
ശ്രവണശക്തി നഷ്ടപ്പെട്ടത്‌;
അല്ലായിരുന്നെങ്കില്‍
എന്റെ സുഹൃത്ത്‌
ഹൃദയംപൊട്ടി മരിച്ചേനെ.
മോനേ
സേനഹവും
സമാധാനവും
നിന്നെപ്പോലുള്ളവരെ
എന്നോ പടിയടച്ചു
പിണ്ഡം വെച്ചിരിക്കുന്നു
മോനേ അറിവല്ല,
തിരിച്ചറിവാണ്‌
നമുക്ക്‌ വേണ്ടത്‌.
......................................................
സുലൈമാന്‍ പെരുമുക്ക്‌



2014, നവംബർ 28, വെള്ളിയാഴ്‌ച

കവിത:വിചാരണ

കവിത
~~~~~
        വിചാരണ
       —————
ആരോടും
സമ്മതം ചോദിക്കാതെ
ലോകം അവസാനിച്ചു
പിന്നെ എല്ലാവരും
ഞെട്ടിയുണർന്നു
കൂട്ടത്തില്‍
മൗലാനയും ഉണർന്നു
ആലിമുല്‍
അല്ലാമയാണെങ്കിലും
ഖബറിലെ ചോദ്യത്തില്‍
നിന്ന്‌ രക്ഷപ്പെടാന്‍
തല്‍ക്കീന്‍* കേള്‍ക്കേണ്ടിവന്നു
ഹോ എന്തൊരു
തിരക്കാണിവിടെ
കള്ളന്മാരും കൊള്ളക്കാരും
ഭീകരന്മാരും
എല്ലാവരുമുണ്ട്‌
തിരക്കിനിടയിലും
ശിഷ്യൻറെ ഒരു ചോദ്യം
മുള്ളുംകെട്ട്‌ കട്ടവന്‍
ഈ തിരക്കിലുടെ
എങ്ങനെപോകും ഉസ്‌താദേ?
ഉസ്‌താദ്‌:കാളവണ്ടി
കട്ടവനും
ഇവിടെ കാണും ഹംക്കേ....
വിചാരണതുടങ്ങി
ചോദ്യം മലയാളക്കരയിലേക്ക്‌,
കരാറുകള്‍ ലംഘിച്ച്‌
പുഞ്ചിരിച്ച്‌ നടക്കുന്ന
പണ്ഡിതനാര്‌?
തികഞ്ഞ
മൗനത്തിനിടയില്‍
കരാർ കെട്ടുകള്‍
വന്നു വീണത്‌
മൗലാനയുടെ തലയിലാണ്‌
പിന്നെയുംചോദ്യം
നാരിമാർക്ക്‌
പള്ളി വിലക്കി,
വിദേശ നാരിമാർക്കായി
ഇമാമായി നിന്ന
മഹാനെവിടെ?
അണികളുരുവിട്ടു
അല്ലാഹു അക്ക്‌ബർ...
ചോദ്യം വീണ്ടും
ചേകനൂരിനെ
കൊന്നതാര്‌?
ആരും ഉത്തരം പറഞ്ഞില്ല
മൗലാന ഉറക്കെപ്പറഞ്ഞു
ഞാനല്ല പടച്ചോനേ....
അവസാന ചോദ്യം
ലോകത്തോടായിരുന്നു
ഗുജറാത്ത്‌ കലാപം
അറിയാത്തവർ നില്‍ക്കുക
മറുപടിയായി
എഴുനേറ്റു നില്‍ക്കാന്‍
മോദിയുടെ
തൊട്ടടുത്തിരുന്ന
മൗലാന മാത്രമാണുണ്ടായത്‌!
~~~~~~~~~~~~~~~~~~~~
*ഖബറടക്കിയ ശേഷം
അരികിലിരുന്നുകൊണ്ട്‌
പറഞ്ഞുകൊടുക്കും;
ദൈവമാര്‌,മതമേത്‌,
പ്രവാചകനേത്‌,
വേദമേത്‌ തുടങ്ങിയ
ചോദ്യങ്ങളും ഉത്തരങ്ങളും.
(ഇത്‌ പ്രവാചക മാതൃകയല്ല)
————————————
  സുലെമാന്‍ പെരുമുക്ക്‌
...................................................

2014, നവംബർ 26, ബുധനാഴ്‌ച

കവിത:അത്ഭുത ബാലന്‍



കവിത
~~~~~
      അത്ഭുത ബാലന്‍
     ————————
ആദ്യമായ്‌
കണ്ടൊരു കഴ്‌ചയാണ്‌
അത്‌ മദ്രസവിട്ട്‌
വരുമ്പൊഴാണ്‌
അത്ഭുതക്കാഴ്‌ച
കണ്ടതു അപ്പടി
ചൊല്ലുവാനായവന്‍
ഓടിയെത്തി
ആദ്യമായ്‌
അക്കഥ ആരോടുചൊല്ലും
ഉമ്മയോടോ,അതൊ ഉപ്പയോടോ
ഉമ്മറപ്പടിയില്‍
ഇരിക്കുന്ന ഉപ്പയെകണ്ടവന്‍
പൊട്ടിച്ചിരിച്ചിരിച്ചു ചെന്നൂ
പൊട്ടിച്ചിരിച്ചു
വന്നൊരാ പൈതലെ
വാരിപ്പുണർന്നുപ്പ
കാര്യമാരാഞു
അത്ഭുതത്തോടവന്‍
ചൊല്ലിയാകാതില്‍
മദ്രസവിട്ട്‌
വരുംവഴിയില്‍ ഞാന്‍
കണ്ടു എന്റുപ്പാ
മലക്ക്‌ പോകുന്നത്‌
വാക്കുകളൊക്കെ
പറഞ്ഞുതീരുംമുന്നെ
പുത്രന്റെ കണ്‌കളില്‍
മുത്തമിട്ടായിരം
മുത്തമിട്ടു മോനെ
വാരിയെടുത്തു
ഉയർത്തിപ്പിച്ചു
ഉറക്കെപ്പറഞ്ഞു
മലക്ക്‌ *പോകുന്നത്‌
കണ്ടു എന്റെ മകന്‍
ഉറക്കത്തിലെന്നും
ചിരിക്കാറുണ്ടവന്‍
ബന്ധു,മിത്രങ്ങള്‍
ഓടിയെത്തി പിന്നെ—
കേട്ടവർ കേട്ടവർ
ഓടിയെത്തി
ചുംബനമേറ്റു
തളന്ന ബാലന്റെ
അരികിലായ്‌ പണക്കിഴി
കുമിഞ്ഞുകൂടി
ബോധം തെളിഞ്ഞൊരാ—
ബാലന്‍ പറഞ്ഞ
കഥ കേട്ടനേരം
തല താഴ്‌ത്തിയെ ജനം
മലക്കു പോകുന്നത്‌
വിവരിച്ചു ബാലന്‍
കറുകറുത്തുള്ളൊരു
തുണിയുടുത്തുള്ളൊരാള്‍
കഴുത്തില്‍ മാലയും
തലയില്‍ ചുമടുമായ്‌
സ്വാമിയെ അയ്യപ്പൊ...
എന്നു ചൊല്ലിക്കൊണ്ട്‌
മലക്കു പോകുന്നത്‌
കണ്ടു ഞാനുപ്പാ
ചിന്തിക്കുവാനും
വായിക്കുവാനും
ചൊല്ലുന്ന ഗ്രന്ഥം**
പുണ്യത്തിനായ്‌ മാത്രം
മനഃപാഠമാക്കുകില്‍
അന്ധത കൂടെപ്പിറപ്പായ്‌
പിന്തുടരും
~~~~~~~~~~~~~~~~~~
കടപ്പാട്‌:വാട്‌സപ്പിൽവന്ന
ഒരു കഥയോട്‌.
*ഇസ്‌ലാമിക ഭാഷയില്‍
മലക്ക്‌ എന്നാല്‍ മാലാഖ.
**ഖുർആന്‍
.......................................................
സുലൈമാന്‍ പെരുമുക്ക്‌