2013, നവംബർ 21, വ്യാഴാഴ്‌ച

കവിത :മക്കത്തു പോയവൻ



കവിത 
.................
                       മക്കത്തു പോയവൻ 
                    .............................................
പലവട്ടം 
മക്കത്തു പോയിട്ടും 
"അബൂജാഹിലാ"യിട്ടാണ് *
അയാൾ തിരിച്ചെത്തിയത്‌ 

സാത്താനെ 
കല്ലെറിയുംബോഴൊക്കെ 
അയാൾ 
അശരീരിയുടെ മുഴക്കം കേട്ടു 
നമ്മൾ തമ്മിൽ ഇതു വേണോ ?

ദേഹം 
ആത്മീയതയുടെ മുറ്റത്ത് 
കർമ്മങ്ങൾ ചെയ്യുമ്പോൾ 
ദേഹേച്ഛ ദുനിയാവ്  -
വെട്ടി പിടിക്കുകയായിരുന്നു 

എല്ലാവരും അയാളെ 
"അബൂബക്കറെ "ന്നു **
വിളിച്ചപ്പോൾ 
ഉസ്താദു മാത്രം 
"അബു "എന്നു വിളിച്ചു 

പിന്നെ ഉസ്താദ് 
കൂട്ടി ചേർത്തു 
നന്നായാൽ നമുക്ക് 
അബൂബക്കറെന്നു വിളിക്കാം 
ഇല്ലെങ്കിൽ അബൂജാഹിൽ 
എന്നു വിളിക്കാം 

ഗ്രന്ഥം ചുമക്കുന്ന കഴുതകൾ 
അയാളെ കണ്ടപ്പോൾ 
വഴി മാറി നടന്നു 

അപ്പോൾ ജനം 
തിരിച്ചറിഞ്ഞു 
ഉസ്താദ് പറഞ്ഞ 
വാക്കിൻറെ പൊരുൾ .

          സുലൈമാന്‍ പെരുമുക്ക് 
        00971553538596

*വിഡ്ഢിത്തത്തിൻറെ പിതാവ് 
എന്ന പേരിൽ അറിയപ്പെടുന്ന  
പ്രവാചകൻറെ നിത്യ ശത്രു ..
**പ്രവാചകൻറെ സന്തത 
സഹാചാരിയുടെ നാമം .

ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .

2013, നവംബർ 17, ഞായറാഴ്‌ച

കവിത :തെക്കോട്ടു നടന്നവൻ


കവിത 
.................
                     തെക്കോട്ടു നടന്നവൻ 
              .....................................................
തെക്കോട്ടു 
നടക്കുന്നവനെ 
കണ്ടപ്പോൾ 
ഞാൻ കൈകൊട്ടി 
വിളിച്ചു 

അയാൾ 
തിരിഞ്ഞു നോക്കിയപ്പോൾ 
ഞാൻ ചിരിച്ചു 
അപ്പോൾ അയാൾ 
പുഞ്ചിരിച്ചു 

എനിക്ക് ബോധ്യമായി 
ഇനി അയാൾ 
ആത്മഹത്യ ചെയ്യില്ലെന്ന് 

ഞാൻ തിരിച്ചു നടന്നു 
അയാളും തിരിച്ചു നടന്നു 

പിന്നെ ഞാൻ 
അയാളെ കണ്ടത് 
പാവങ്ങൾക്ക് 
അന്നദാനം ചെയ്യുന്ന 
പുണ്യവാനായിട്ടാണ് .

       സുലൈമാന്‍ പെരുമുക്ക് 
        00971553538596