2014, ജൂൺ 6, വെള്ളിയാഴ്‌ച

കവിത :മലയാളിയും പ്രകൃതിയും ....?


കവിത 
..............
                            മലയാളിയും പ്രകൃതിയും ....?
                       ..............................................

മുറിച്ചു മാറ്റാൻ 
നമുക്കെന്തൊരു 
മിടുക്കാണ് 
പകരം വെയ്ക്കുന്നത് 
പാണ്ടി നാട്ടിലും 

മുൻ തലമുറ 
തന്നതെല്ലാം ആസ്വദിച്ച് 
പിൻ തലമുറയ്ക്ക് 
ഒന്നും ബാക്കി വെയ്ക്കാതെ 
മരിച്ചു പോകുന്നു 
മടിയനായ മലയാളി 

ഒരുപക്ഷേ ഇന്ന് 
 കെട്ടിത്തൂങ്ങാനും  
തൂക്കാനും നടക്കുന്നവരുടെ 
മക്കൾ നാളെ അണ്ണൻറെ 
നാട്ടിലേക്ക്ഓടേണ്ടി വരും 

ആട് ,തേക്ക് ,മാഞ്ചിയം 
പത്തിരട്ടി ലാഭം 
മുൻ‌കൂർ ചെക്ക് കൈയിൽ 
എന്നു കേട്ടപ്പോൾ 
പുരയിടം പണയം വെച്ചും 
പണം വാരിക്കൊടുത്തു .

ലാഭം കൊതിച്ചിരുന്നവരുടെ 
തലയിൽ ഇടി 'തീ 'യാണു 
വന്നു വീണത്‌ 

ഇന്നിപ്പോൾ 
മലയാളിക്ക് 
ഒരു മാങ്ങ തിന്നാൻ 
മലയിറങ്ങി പോകണം 
കിട്ടുന്നതോ, 
വിഷം പുരണ്ടതും .

മടിയനായ 
മലയാളിക്ക് 
ചൊടിയുള്ള അണ്ണൻറെ 
സമ്മാനമാണിത് 

ജീവിതത്തിൻറെ 
അന്ത്യയാമത്തിലാണ് 
കൈയിലൊരു തൈ 
വന്നെത്തുന്നതെങ്കിലും 
ലാളിച്ചു വളർത്തൂ വെന്നത് 
ജീവനുള്ള മൊഴി 

അതൊരു 
കൂലി പ്പറചിലുകാരൻറെ 
വാക്കല്ല 

താളം തെറ്റുന്ന 
പ്രകൃതിയിലേക്ക് 
 നോക്കി യപ്പോൾ 
നീറുന്ന നെഞ്ചിൽ 
ഉയിർക്കൊണ്ട വാക്കാണ്‌ 

നമ്മളതു 
വലിച്ചെറിഞ്ഞു 
അണ്ണനതു തിരിച്ചറിഞ്ഞു 
അണ്ണനിന്നു 
കൈ നിറയെ പണം 
നാടു നിറയെ പച്ചപ്പ് ...

ഹാാാ എന്തേ 
നമുക്കിതൊക്കെ 
മതിയല്ലേ ....?
..........................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് നന്ദി .
............................
     
         സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com  

2014, ജൂൺ 5, വ്യാഴാഴ്‌ച

കവിത :നാറ്റം



കവിത 
..............
                      നാറ്റം 
                 ....................

നാറ്റമാണുണ്ണീ 
അസഹ്യമായ നാറ്റം
ചൂരടിക്കുന്നെന്നുരിയാടിയാൽ  
അർത്ഥം കനയ്ക്കുമെങ്കിൽ 
അതാണ്‌ ചേർച്ച 

യത്തീംഖാനകളും 
മഠങ്ങളും 
ധ്യാന കേന്ദ്രങ്ങളും 
പുറം തള്ളുന്നത് 
മാലിന്യമാണെങ്കിൽ 
നാട് നാറും 

ചിലർ 
ഇഷ്ടക്കാരുടെ മലത്തിന് 
കസ്തൂരിയുടെ സുഗന്ധമെന്ന് 
ഉറക്കേ പറയുന്നു 

അവർ തന്നെ 
വിജാതിയരുടെ 
ചർദിലിന് 
ദുർഗന്ധമെന്നാർത്തുകൊണ്ട് 
കുരിശിലേറ്റുന്നു 

ചൊല്ലിപ്പഠിച്ചതെല്ലാം
പാടേ മറന്നത്  
മരുന്നു മാറിക്കഴിച്ചപ്പഴാണ് 

വർഗസമരവും 
വർണസമരവും 
പഠിപ്പിക്കാൻ ഗുരു- 
ബഞ്ചിൽ ഇടകലർത്തി 
ഇരുത്തിയത് 
ഇന്നും നല്ല ഓർമ്മയായി 
ഓമനിക്കുന്നു 

കഷ്ടം ,
ദുഷ്ടരെയല്ലോ 
ഇന്ന് ചുറ്റുംകാണുന്നത് 
ഉന്നതർ പോലും 
ഉയരത്തിരുന്ന് 
വാ തുറക്കുമ്പോൾ 
എന്തൊരു നാറ്റം 

ഒരിക്കലും വറ്റാത്ത 
സ്നേഹ സാഗരം 
ഒരോ ഹൃത്തടത്തിലുമുണ്ട് 

എന്നിട്ടും 
തീരത്തിരിക്കുന്നവരുടെ 
മുഖത്ത് ആഞ്ഞടിക്കുന്നത് 
മാരക വിഷമാണ് 

സൗഹൃദത്തിൻറെ 
സന്തുലനം 
തകർക്കുമ്പോൾ 
പ്രകൃതിയുടെ താളം തെറ്റും 

അതുകണ്ടു രസിക്കാൻ 
ഏതു മലയുടെ 
മുകളിലാണിവർ 
കയറി നില്ക്കുക ....?
..........................................
ചിത്രം :ഗൂഗിളിൽ നിന്ന് .
.................................................
           സുലൈമാന്‍ പെരുമുക്ക് 
                      00971553538596
              sulaimanperumukku @gmail .com 

2014, ജൂൺ 2, തിങ്കളാഴ്‌ച

കവിത :യത്തീമിൻറെ ചോര മണക്കുന്നു ...



കവിത 
...............

                     യത്തീമിൻറെ ചോര മണക്കുന്നു ...
                 ....................................................................

യത്തീമിൻറെ 
ചോര കുടിക്കുന്നവനും 
യത്തീമിനെ 
ആട്ടിയകറ്റുന്നവനും 
മഹാ പാപികളാണ് 

യത്തീമിനെ 
മുത്തമിടുന്നവൻറെ 
നെഞ്ചിൽ ദൈവം 
കൈയൊപ്പ്‌ ചാർത്തും 

വാർത്തകളുടെ 
തുലാവർഷത്തിലും 
ചന്ദ്രത്തുണ്ട് കണ്ടാൽ 
ചെന്നായിക്കൾ ഓരിയിട്ടോടും 

വിശക്കുന്നവൻറെ 
ആമാശയത്തിലേക്ക് 
വാക്കുകളും കണക്കുകളും 
കടക്കുകില്ല 

കണ്ണിൽ 
ചോരയില്ലാത്തവനും 
കരളിൽ കാളകൂടം 
നിറച്ചവനും 
മുലപ്പാലിൻറെ 
മണമുള്ള മക്കളെ 
ഭീകരന്മാരെന്നു വിളിച്ച് 
നൃത്തം വെയ്ക്കുന്നു 

പകയാണ് ,കൊടും പക .
പകയിലവർ 
മത്തരാവുമ്പോൾ 
എല്ലാ മുഖംമൂടികളും 
അറിയാതെ അഴിഞ്ഞുവീഴുന്നു 

തുരുമ്പടുത്ത  
ന്യായങ്ങൾ കൊണ്ടാണ് 
സത്യത്തിൻറെ കഴുത്തിൽ 
കുരുക്കിടുന്നത് 

അത് മതം മാറ്റമായ്
തീവ്രവാദമായ് 
പിന്നെ ലൗജിഹാദായ് 
ഇന്ന് മനുഷ്യക്കടത്തായ് ...

പരിഹാസത്തിൻറെ 
മലിന ജലം നിരന്തരം 
മുഖത്തേക്ക് തെറിച്ചിട്ടും 
ഉണർന്നെണീറ്റ് മദീനവരെ 
നടക്കാൻ മടിക്കുന്നതെന്തേ ....?
.....................................................
ചിത്രം :ഗൂഗിളിൽ നിന്ന് ...നന്ദി 
            സുലൈമാന്‍ പെരുമുക്ക് 
                      00971553538596
              sulaimanperumukku @gmail .com 


2014, ജൂൺ 1, ഞായറാഴ്‌ച

കവിത:ഉണ്ണി മനസ്സിൻറെ പാട്ട്


കവിത 
...........
               ഉണ്ണി മനസ്സിൻറെ പാട്ട് 
            ..............................................


ഇന്നു വെളുപ്പിന് 
ഉണരും നേരം 
നാമം ചൊല്ലി -
തന്നെന്റെമ്മ 

ഇന്നു പുലർച്ചെ 
കുളിച്ചു വരുമ്പോൾ 
വീണ്ടും തല -
തുവർത്തി തന്നമ്മ 

ഇന്നു മനസ്സിന് 
ഉത്സവമാണ് 
ഇന്നാദ്യം സ്കൂൾ 
കാണും ഞാന് 

പുത്തനുടുപ്പണിയും
ഞാനിന്ന്  
പുതു പുതു കൂട്ടു -
കാരിൽ ചേരും ....

പഠിച്ചു പഠിച്ചു 
ഉയർന്നീടേണം 
നെല്ലും പതിരുമറിഞ്ഞീടേണം 

കല്ലും മുള്ളും 
നീക്കിക്കൊണ്ട് 
സുന്ദരപാതയൊരുക്കീടേണം ...
 .................................
 ചിത്രം :കടപ്പാട് ഗൂഗിളിനോട് .
---------------------------------------------------

              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com