2012, നവംബർ 9, വെള്ളിയാഴ്‌ച


കവിത 
................
 മുള്ളും മലരും 
...............................
പതിവായ്‌ പോകുന്ന വഴിയില്‍ ഒരുദിനം
പൂവംബിളിയെ  കണ്ടതില്ല
പൂത്തുമ്പി എങ്ങു മറഞ്ഞൂ ഇന്നു
പൂന്തേന്‍ മൊഴിയും കേട്ടതില്ലാ
........................................................
ശാരിക പൈതലേ എങ്ങു പോയ്‌ നീ
ശൂന്യമായ് കാണ്മൂ നിന്‍ പീഠം
നീ വരാന്‍ വൈകിയോ ,ഞാന്‍ വൈകിയോ
നിന്‍ സ്വരം  കേള്‍ക്കാന്‍ വെമ്പുകയായ്
.............................................................
ലോലമാം നിന്‍ മനം പുളകം കൊള്ളും
നിമിഷങ്ങളത്രയും ധന്യമല്ലോ
മധു ചന്ദ്രിക നിന്‍ അധരങ്ങളില്‍
വിടരുവതെത്രെ    കണ്ടു ഞാന്‍
...................................................................
ശിരസില്‍ മാലിന്യം തൂവുമാ   സുന്ദരി
എങ്ങുപോയി ഇന്നെങ്ങുപോയി
തിരുനബി നയനങ്ങള്‍ ദിക്കുകള്‍ താണ്ടി
നിരാശയിലാണ്ടൂ   ശോകാര്‍ത്തനായി
..................................................................

 ബാലിക ഇന്നു രോഗിണി യാണെന്നു
അതു  വഴി വന്നൊരാള്‍ ഒതുകയായി
തപം കൊണ്ടാമാനം തേങ്ങുകയായി 
തേടി നടന്നു പിന്നെയും ദൂതന്‍
......................................................................
ശയ്യാവലംബിയാം  ബാലികക്കരികില്‍ -
നിന്നു പ്രവാചകന്‍ പ്രാര്‍ത്ഥിച്ച നേരം
കരളിലാരോ എന്നോ കുത്തിവെച്ച
വിഷമത് താനെ അലിഞ്ഞു പോയി
.......................................................................
അശ്രു കണങ്ങളാല്‍ നിനവിലൂടെ
ആ ബാലിക തൃപാദം കഴുകിയല്ലോ
പിന്നെയാ പൂങ്കരല്‍ മടിച്ചില്ല തെല്ലുമേ
പുണ്യ പ്രവാചകന്റെ അരുമയം ശിഷ്യയായ്

                   സുലൈമാന്‍ പെരുമുക്ക്
                    00971553538596 

1 അഭിപ്രായങ്ങള്‍:

2012, നവംബർ 10 12:23 AM ല്‍, Blogger KOYAS KODINHI പറഞ്ഞു...

മനോഹരമായി എഴുതിയിട്ടുണ്ട്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം