2012, നവംബർ 19, തിങ്കളാഴ്‌ച

ഓ സുഹുറാ ...



ഗാനം

മഞ്ചാടി മറുകുള്ള മൊഞ്ചുള്ള സുഹുറാ നിന്‍
നെഞ്ചില്‍ പഞ്ചാമൃതമുണ്ടോ
മാനാത്തുതിക്ക്ന ചേലൊത്ത ഖമറിന്റെ
ഒളി ഖല്‍ബില്‍ തെളിയുന്നുണ്ടോ
.......................................................................
മൈലാഞ്ചി തോപ്പിലും മൈലാടും കുന്നിലും
ഓടിക്കളിച്ചൊരു കാലം
 മനസ്സില്‍ തെളിയുമ്പോള്‍
മുഹബ്ബത്തിന്‍ തിരമാല അലതല്ലുക യാണെന്‍ പൊന്നെ
...............................................................
കാരാ കാര പ്പഴം വേണമെന്ന് ചൊല്ലി
വാശീ പിടിച്ച തോര്ക്കുന്നോ
കസ്ത്തൂരി മാംപ്പഴം പകരം ഞാന്‍  നല്‍കി
നിന്‍ കണ്ണീര്‍ തുടച്ചില്ലന്ന്‍   
............................................................................
ഒറ്റ നാണയത്തിന്‍ തുട്ടുകള്‍ നട്ടിടുകില്‍
മുളപൊട്ടി വരുമെന്നോതീ
ഒരു പാടു വട്ടം ഞാന്‍ നാണയം നിന്നോട്
വാങ്ങി കളിപ്പിചില്ലേ
.......................................................................  
കൊഞ്ചും കിളിയെ ചൊല്ല് നെഞ്ചില്‍ 
 അറബന മുട്ടും പാട്ടും നീ കേള്‍ക്കുന്നുണ്ടോ
മനസിലെ പൂവടികയില്‍ തേനുണ്ണാന്‍ കരിവണ്ടായ്
ഞാന്‍ എന്നും എത്താറുണ്ടോ
..............................................................

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം