2016, ജൂൺ 29, ബുധനാഴ്‌ച

ശാപം കൊയ്യുന്നവർ


  ശാപംകൊയ്യുന്നവർ
 ...........................................
പാതിരാനേരത്ത്‌
എന്തിനാണ്‌
പടഹധ്വനിയിവിടെ
പണ്ഡിതരേ

ഉച്ചത്തില്‍
ഉച്ചഭാഷിണിയിലൂടെ
പ്രാർത്ഥിപ്പതെന്തിത്‌ പൊട്ടനോടോ?

പുണ്യം
പെയ്‌തിറങ്ങുന്ന രാവില്‍
ശാപം, ഇരന്നുവാങ്ങുന്നതെന്തേ.

കൂരിരുട്ടിനിയും
മനസ്സിലിട്ട്‌
ഉരുട്ടിവെക്കുന്നത്‌ ഉചിതമല്ലാ

തൊട്ടിലിലുറങ്ങുന്ന
പൈതങ്ങള്‌
ഞെട്ടിയുണരുന്നത്‌ കണ്ടിടേണം

പൈതലിന്‍
മാനസം പുഞ്ചിച്ചാല്‍
പ്രാർത്ഥനയായത്‌
ഉയർന്നുപൊങ്ങും

പൈതങ്ങള്‍
തെല്ലൊന്നു വേദനിച്ചാല്‍
കാരണക്കാർക്കതു ശാപമാകും

മിനാരങ്ങള്‍
രാവിന്റെ യാമങ്ങളില്‍
തുപ്പുന്നതൊക്കെയും
പ്രാർത്ഥനയോ?

പ്രാർത്ഥന മൗനമായ്‌
ചൊല്ലിടുവാന്‍ ഓതിയ
നബിയെ മറന്നുനിങ്ങള്‍

അമൃതാണതെങ്കിലും
അധികമായാല്‍
വിഷമായിടും അത്‌സത്യമാണ്‌

ദൈവത്തിന്‍
നാമത്തിലാണു നിങ്ങള്‍
കുഞ്ഞുങ്ങളെ
നിത്യം തല്ലുന്നത്‌

തിരുദൂതന്‍
നിങ്ങളെ കണ്ടിടൂകില്‍
കല്ലെറിഞ്ഞാട്ടുവാന്‍
ചൊല്ലുകില്ലേ?

പൊതുജനം
നിങ്ങളെ കല്ലെറിയാന്‍
കാത്തിരിപ്പുണ്ടെന്ന
തോർത്തിടേണം.

ഇനിയുമീശാപം
ഏറ്റുവാങ്ങാന്‍
എന്തിനു ജീവിച്ചിരുന്നിടേണം?.
——————————
 സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 2 9:10 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അധികമായാല്‍ അമൃതും വിഷം
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം