2015, ഡിസംബർ 11, വെള്ളിയാഴ്‌ച

കവിത: ഇരുട്ടിൽ തപ്പുന്ന സമുദായം

കവിത
———
  ഇരുട്ടില്‍തപ്പുന്ന സമുദായം
 ———————————
സമുദായം
പിളരുന്നതുകണ്ട്‌
പിശാചുക്കള്‍
പൊട്ടിച്ചിരിക്കുന്നുണ്ട്‌

ആരാധന
അല്ലാഹുവിനും
അനുസരണം പിശാചിനും ഭാഗംവെച്ചതുകണ്ട്‌
പിശാച്‌ നൃത്തമാടുന്നു

ഞങ്ങള്‍മാത്രമാണ്‌
സ്വർഗത്തിലെത്തുന്നതെന്നു
ചെല്ലിയവരൊക്കെ
പിളർന്നുപിളർന്നു,
തലതല്ലിക്കീറുന്നു.

ലോകം
നക്ഷത്രങ്ങളിലൂടെ
നടന്നുനീങ്ങുമ്പോള്‍
സമുദായത്തിന്റെ കുത്തകക്കാർ
ഖുർആന്‍ കട്ടെടുത്തു
വില്‍ക്കുന്നവന്റെ
അംഗശുദ്ധിയെപറ്റിയുള്ള
തർക്കത്തിലാണ്‌

മറുഭാഗത്ത്‌
ചാണകത്തിലെ "പുഴു'
ഹറാമോ,ഹലാലോ
എന്ന ഗവേഷണത്തിലാണ്‌
ന്യൂജനറേഷന്‍

ജീവിച്ചിരിക്കുന്നവരെ
ഓർക്കാന്‍
അവർക്ക്‌ നേരമില്ല
കാരണം
ജിന്നുകളെകുറിച്ചുള്ള
ചിന്തയാല്‍ അവരുടെ തല
പുകഞ്ഞുകൊണ്ടിരിക്കയാണ്‌

പട്ടിണികിടന്നു
മരിക്കുന്നവനെ
അവർ കാണുന്നില്ല
പക്ഷേ, മരിച്ചവനോട്‌
വിളിച്ചു പ്രാർത്ഥിക്കുന്നതിനെ
ചൊല്ലിയുള്ള തർക്കം
ഇവിടെ മുറുകുന്നു

എല്ലാവരും തിരക്കിലാണ്‌
അതിനിടയില്‍ മൊസാദിന്റെ
ഫസാദിനെ ആരാണ്‌
തിരിച്ചറിയുക?

സമുദായത്തിന്റെ
യുവതയിന്ന്‌
മൊസാദിന്റെ
കളിപ്പാട്ടമാണ്‌

ഐ സ്സും അല്‍ക്വയ്‌തയും
അല്‍ ജിഹാദുമായി
അവർ പരിണമിച്ചു

അവരാണിന്ന്‌
ഇസ്‌ലാമിന്റെ തിരുമുഖത്ത്‌
"ഭീകരത'എന്ന്‌ എഴുതുന്നത്‌

അവരാണിന്ന്‌
കാരുണ്യത്തിന്റെ
പ്രവാചകനെ
കരിവാരിതേക്കുന്നത്‌

അവസാനത്തെ
മുസല്‍മാനെ
ചുട്ടുകൊന്നാലും ഭീകരത
പിന്നെയും പടരുമെന്നാണ്‌
ഇന്ന്‌ പശുവുംപാടുന്നത്‌.

എങ്കില്‍ ഇനിയെങ്കിലും
ഉണരൂ സമുദായമേ
ഖുർആനിതാ—
മാടിവിളിക്കുന്നു....
———————————
  സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 19 12:16 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വെളിച്ചമേകിയാലും............
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം