2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

മുഷ്ക്ക്



    മുഷ്‌ക്ക്‌
—————

കതിരവന്റെ
കിരണങ്ങളെ ചൊല്ലി
പാഴ്‌മേഘങ്ങള്‍
പരദൂഷണം പറയാന്‍തുടങ്ങി.

കേട്ടിരുന്ന
ചെന്നായ
തല മെല്ലെയൊന്നാട്ടി.

പിന്നെ
ചെമ്മരിയാടിനെ
ചൂണ്ടിപ്പറഞ്ഞു,
പേപ്പട്ടിയാണെന്ന്‌!

അതുകേട്ട
മൂർഖന്‍ പാമ്പുകളൊക്കെ
ആർപ്പൂവിളിച്ചു.

ആയിരം കൊല്ലം
അമേധ്യം തപസ്സിരുന്നാലും
അത്തറാവില്ലെന്ന സത്യം
ഇനി കഴുതമാത്രമാണവരോട്‌
പറയാന്‍ ബാക്കിയുള്ളത്‌.

തരത്തില്‍
താഴ്‌ന്നവരോട്‌
ഉരിയാടില്ലെന്നാണ്‌
കഴുതയുടെ പഴമൊഴി.

അസ്‌തമയ സൂര്യന്‍
നീരാടാനിറങ്ങിയപ്പോള്‍
പേക്കിനാക്കള്‍
വിളിച്ചുകൂവിയത്‌
മുങ്ങി മരിച്ചെന്നാണ്‌.

വയനാടിൻ്റെ
ചുരമിറങ്ങിവന്ന
ചെന്നായ മിഴിച്ചു
നില്‍ക്കുമ്പോള്‍
പ്രകൃതയോതി—

കണ്ണാടിയിലേക്ക്‌ നോക്കി
കൊഞ്ഞനം കുത്തിയാല്‍
ഞാനല്ല,നീയായാലും
കൊഞ്ഞനം കുത്തുന്ന
മറ്റൊരു നിന്നെ
തെളിഞ്ഞു കാണാം.

അതാണ്‌
അതിന്റെ
പ്രകൃതി സത്യം.
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ഒക്‌ടോബർ 17 8:38 AM ല്‍, Blogger Cv Thankappan പറഞ്ഞു...

പ്രകൃതി സത്യം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം