2015, നവംബർ 28, ശനിയാഴ്‌ച

കവിത
———
  തുള്ളിപ്പിളരുന്ന പ്രസ്ഥാനം
 ———————————
വളിച്ച
ചോദ്യങ്ങളുമായി
നടക്കുന്ന
വികാരജീവികള്‍ക്ക്‌
പുളിച്ച ഉത്തരങ്ങളാണ്‌ ചേർച്ച

സമസ്ഥയും
ജമാഅത്തും
ഇല്ലായിരുന്നെങ്കില്‍
തൗഹീദുവാദികളുടെ
ജിഹാദിന്ന്‌ വട്ടപൂജ്യം

അവരില്‍
ഉണർന്നവർ
ചെടികളുമായ്‌ നടന്നപ്പോള്‍
മടിയന്‍മാർ പറഞ്ഞു
അരുത്‌മക്കളേ അരുത്‌...
താടിവളർത്തുന്നതാണ്‌ പുണ്യം

അധികാരികളുടെ
വികൃതികള്‍ക്കുനേരെ
വിരലനക്കാന്‍ യുവത
തിരിഞ്ഞപ്പോള്‍
ഭീരുക്കള്‍ ചൊല്ലി
വിരലനക്കുന്ന പുണ്യം നമുക്ക്‌
നമസ്‌ക്കാരത്തിലാണെന്ന്‌

ഉമറിന്റെ
ഭരണമാണ്‌
ഞാന്‍ കൊതിക്കുന്നതെന്ന
മഹാത്മാവിന്റെ വാക്കുകള്‍
അവർകേട്ടതേയില്ല

തട്ടിപ്പുകാരനേയൂം
വെട്ടിപ്പുകാരനേയും
പൂക്കുറ്റിയേയുമാണവർ
തിരഞ്ഞെടുത്തത്‌

അധികാരത്തിന്റെ
അപ്പത്തിനുവേണ്ടി എന്നും
വാരിക്കുഴിയൊരുക്കിയാണവർ
കാത്തിരുന്നത്‌

അണ്ടനും
അടകോടനും
തിരുസഭയിലിരുന്നുറങ്ങുമ്പോള്‍
പടിവാതിലില്‍ നിന്നിവർ
തുള്ളിപ്പറയുന്നു
അന്ധവിശ്വാസത്തിന്നെതിരെ
നിയമം വേണമെന്ന്‌!

കളിയിലും
കുളിയിലും
പ്രവാചകനാണ്‌
മാതൃകയെന്ന്‌
പള്ളിയില്‍നിന്നു പറയുന്നവർ
പള്ളിക്കുടങ്ങളില്‍
പങ്കുപറ്റലിന്റെ തള്ള്‌,
പടലപ്പിണക്കത്തിന്റെ തല്ല്‌.

വിവേകം
വിടപറഞ്ഞപ്പോള്‍
വികാരം തലയില്‍വീണു
ഇന്ന്‌ അംഗശുദ്ധിയും
ആത്മശുദ്ധിയും വീണുടഞ്ഞു

ഇന്ന്‌ മഹാരാജ്യം
ഊ രുകളായി പിളരുന്നു
വൈരികളായി അകലുന്നു

"തെറി'യെന്ന്‌
ആംഗലയത്തിലെഴുതുകില്‍ "നെറ്റി'ല്‍തെളിയും
തൗഹീതോതിയ
നാവുകൊണ്ടുള്ള പുലഭ്യവർഷം

സഹൃദയരേ
നമുക്ക്‌
കാതുപൊത്തിയിരിക്കാം.
———————————
 സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 2 5:07 AM ല്‍, Blogger ഷാജി കെ എസ് പറഞ്ഞു...

സമസ്ഥയും
ജമാഅത്തും
ഇല്ലായിരുന്നെങ്കില്‍
തൗഹീദുവാദികളുടെ
ജിഹാദിന്ന്‌ വട്ടപൂജ്യം
എന്നത് പച്ച പരമാർത്ഥം.

 
2015, ഡിസംബർ 19 1:20 AM ല്‍, Blogger Cv Thankappan പറഞ്ഞു...

വിവേകം
വിടപറഞ്ഞപ്പോള്‍
വികാരം തലയില്‍വീണു
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം